Tuesday, May 19, 2015

തിരമാലകൾ



തിരമാലകൾ
----------------
അന്നു മഴയായി പെയ്തിറങ്ങിയത്‌ ഹൃദയത്തിൽ നിന്നൊഴുകിയ കണ്ണുനീരായിരുന്നു. കണ്ണുനീരിനു ചുവപ്പ് നിറമായിരുന്നു. മഴത്തുള്ളികളും ചുവന്നിരുന്നു. വരണ്ടു കീറിയ മനോഭൂമിയിൽ കണ്ണുനീർ ഒരരുവിയായി പരന്നൊഴുകി. മനസ്സിൽവികാര സമ്മിശ്രങ്ങളുടെ വേലിയേറ്റം. "എവിടേക്കാ?", പിന്നിൽ നിന്ന് കേട്ട ശബ്ദം പരിചയമുള്ള പോലെ തോന്നി. പിന്തിരിഞ്ഞു നോക്കി. അതെ, എവിടെയോ കണ്ടു മറന്ന മുഖം. ഓർത്തെടുക്കാൻ പറ്റണില്ല... "ആ, എവിടേക്കോ, അറിയില്ല". ഒറ്റ വാക്കിലുത്തരം. "ഹേ, അല്ല്ല, കൃഷ്ണനല്ലേ?", മറു ചോദ്യം!. "അല്ല", ഇഷ്ടല്ലാത്തൊരുത്തരം കൊടുത്തു വേഗത്തിൽ നടന്നു. ഹോ, അനാവശ്യമായ ചോദ്യങ്ങൾ. ചോദ്യങ്ങൾ കേട്ടു മടുത്തു. 

മഴക്കാറിരുണ്ടു കൂടി കറുത്തിരിക്കുന്നു വിണ്ണും, മണ്ണും; മനസ്സും ശരീരവും. മാനത്ത് പൊട്ടുന്ന മിന്നൽ വെളിച്ചത്തിൽ മനസ്സിൽ തെളിഞ്ഞു വരുന്ന രൂപം, അതാരുടെയാണു. എവിടെയ്കാണീ യാത്ര പോവുന്നത് ഞാൻ? ഞാനറിയാതെ എന്നെ പിടിച്ചു വലിച്ചു അജ്ഞാതമായെവിടെയ്ക്കോ കൊണ്ടു പോവുന്നതാരാണു? മനസ്സ് സർവശക്തിയുമാവാഹിച്ചു കടിഞ്ഞാണിലാത്ത കുതിരയെ പോലെ പ്രയാണം തുടരുന്നതെവിടേയ്ക്കാണു? ഞാനറിയാതെ ആരെയാണ്, എന്തിനെയാണീ പിൻതുടരുന്നത്? 

കാറ്റു ശമിച്ചു. വർഷപാതമില്ല. പ്രകൃതി തണുത്തു ശാന്തമായി. മനസ്സും. ചുറ്റിലും അലയടിക്കുന്ന ശാന്തത മാത്രം. എവിടെയാണീ എത്തിയിരിക്കുന്നത്? ചുറ്റിലും നീലാകാശത്തിന്റെ വർണ്ണാഭ മാത്രം. അരുണനില്ലാതെ പകൽ!. ചുറ്റിലും വെളിച്ചം മാത്രം. ആ വെളിച്ചം അനേകായിരം കൈകളുള്ള രശ്മികളാൽ എന്നെ വലയം ചെയ്തിരിക്കുന്നു. ആരോ എന്നെ തലോടുന്നു. എന്റെ ശിരസ്സിൽ ഞാൻ അനുഭവിക്കുന്ന ശീതളിമ, എന്താണത്? പല വർണ്ണങ്ങളാൽ ചുറ്റിലുമുള്ള പ്രകാശം മാറിക്കൊണ്ടേയിരിക്കുന്നു. പറഞ്ഞറിയിക്കാനാവാത്ത ഒരാത്മനിർവൃതി. എന്താണിത്? മറ്റൊന്നും എന്റെയല്ലാന്നുള്ളതും, ഇതാണു, ഇത് മാത്രമാണു സത്യമാണെന്നുമുള്ള വിവേകത്തിൽ എന്നെ നയിച്ചതുമെന്താണു? കനൽ കോരിയിട്ട മനസ്സിനെ മഴത്തുളികൾ കൊണ്ടു നനച്ചതാരാണു? മണലാരണ്യത്തിൽ പെയ്തിറങ്ങിയ വർഷം കരിഞ്ഞു തീയായി മാറുന്നതിനു മുമ്പേ പുൽക്കൊടിത്തുമ്പിനു ജീവൻ കൊടുക്കുന്ന പോലെയെന്റെയീ മാറ്റത്തിനു കാരണമെന്താണ്? ഒന്നും മനസ്സിലാവണില്ല. ഒന്നും.

അതേ, ഞാനറിയാതെ ആ വെളിച്ചതിലേക്കു അലിഞ്ഞലിഞ്ഞൊന്നുചേരുന്നു. ഇത് മാത്രമാണു സത്യം. ഈ സംതൃപ്തി മറ്റൊന്നിനും നല്കാനായിട്ടില്ല ഇത് വരെ. എന്റെ ശിരസ്സിലെ ശൈത്യം എന്നെ മൊത്തത്തിൽ കീഴടക്കിയിരിക്കുന്നു. വിരൽ തുമ്പുകളിൽ പോലും ഞാനനുഭവിക്കുന്ന സ്പന്ദനങ്ങൾ. ഒരു സുവർണ്ണ രശ്മിയാലെന്നെ പ്രകാശം വലയം ചെയ്തിരിക്കുന്നു. ഒന്നുമറിയാതെ എന്നെയീ നിശബ്ധത കീഴടക്കിയിരിക്കുന്നു. ഞാനെന്നൊന്നില്ല എന്റെതായോന്നുമിലാണ് ഞാൻ മനസിലാക്കുന്നു. ഈയൊരു ശാന്തത. ഇത് മാത്രമാണു സത്യം. ഈയൊരു ആത്മസുഖം, അത് മറ്റൊന്നിലുമില്ല.

"എണീക്ക്, ഓഫീസ്സിൽ പോണില്ലേ?." വാതിലിൽ മുട്ട് കേട്ടുണർന്നു. ഒരു നിമിഷം കിടക്കയിൽ നിശബ്ദനായിരുന്നു. ഇത് സ്വപ്നായിരുന്നോ?, തലയിൽ തലോടി നോക്കി. അല്ല സ്വപ്നമല്ല, ശിരസ്സിലെ തണുപ്പെനിക്കു ഇപ്പോഴും അനുഭവിക്കാം. മനസ്സിൽ കുളിർ കാറ്റ് വീശുന്നു. ഭൂതകാലത്തിന്റെ ഭ്രാന്തമായ ജഡത്വം സമ്മാനിച്ച വർത്തമാന വൈകൃതങ്ങൾ കുത്തി നിറച്ച പത്രവുമെടുത്തു കസേരയിലിരുന്നു. മേശയിലിരുന്നു ചൂട് ചായ ഊതിയൂതി കുടിക്കുമ്പോൾ മനസ്സിലെ അലയില്ലാ സമുദ്രത്തിൽ വീണ്ടും തിരമാലകൾക്ക് ജീവൻ വച്ചു.

-------------------------------------------------------ഷിബു വത്സലൻ

Tuesday, September 2, 2014

എന്നിൽ പ്രണയമുണ്ടാകുന്നു


എന്നിൽ പ്രണയമുണ്ടാകുന്നു
വീണ്ടുമൊരരുണകിരണോദയതിനെന്നകതാരിൽ
പ്രണയമുണ്ടാകുന്നു, 
എന്റെ സ്വപ്നങ്ങളെ വഴി മാറ്റി വിട്ടൊരീ
രാവാകുമസുര മനോഹരീ 
നിന്റെ സ്വപ്നങ്ങളാകുമോ താരങ്ങളും
പിന്നെ പാലൊളി തൂകുന്നൊരാ ചന്ദ്ര ബിംബവും.

അരുണകിരണാവലിയാദ്യം പരക്കുമ്പോളറിയാതെ-
യറിയാതെ ഞാനെന്റെ സ്വപ്നങ്ങളെ തലോടുംബൊള-
റിയുന്നു നിന്റെ നഷ്ട വസന്തങ്ങൾ. . . 
ആരൊരുമറിയാതെ നീ ചേർത്തു വച്ചൊരാ 
നൊംബരങ്ങളാഴത്തിലറിയുന്നു, അറിയുന്നു ഞാൻ.

മനസ്സിലുണരുന്നു തുടികൊട്ടിലതിലൂടെയറിയുന്നു നിന്നെഞാൻ,
രാവിനും പകലിനും സമമായതൊക്കെയും ഒന്നു മാത്രം,
മാറ്റം വരുത്തുന്ന വിരഹവുംഅശ്രു കണങ്ങളും.
വീണ്ടുമൊരരുണകിരണോദയതിനെന്നകതാരിൽ
പ്രണയമുണ്ടാകുന്നു, എന്നിൽ പ്രണയമുണ്ടാകുന്നു!

. . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ

എന്റെ പ്രണയം.


ഈ വന്യമായ നിശ്ശബ്ദതയെ ഞാനേറെ പ്രണയിക്കുന്നു.
കഴിഞ്ഞതൊക്കെയുമൊരു നൊംബരമായ്‌ മനസ്സിലും
ഒന്നിലും തളരാത്തൊരീ ശരീരവുമായെന്റെ
പ്രയാണത്തിലരികിലുണ്ടാവാനെന്റെ
സ്വപ്നങ്ങൾ മാത്രം ബാക്കിയായി.

. . . . . . . . . . . . . . . . . ഷിബു വൽസലൻ

Tuesday, August 5, 2014

Where the world is heading to?

It’s so disappointing to see what’s happening around us. People seen around and across the world are with emotions and compassion dried up, another flock craving… not for food, but being too passionate about driving towards threat, revenge and apartheid, ready to do anything. Religious philosophies, morality on a very well followed deep-rooted culture, principled theories and collective mindsets learned are only in good books and then being dumped in the dusty corners of brains of the few. Humans are acting so weird these days. People struggle for fame, wealth, and finally to be part of a high-class society to become so BIG. On one side of the world criminals and law-breakers are being treated as celebrities at the end of the day. On the other side, porn stars (prostitutes in my language) become role models to younger generation, become synonyms for fashion and style, and become part of a modern society. On the contrary, the unfortunate rape victims and their families are being given up, completely being excluded from the swaggering community, eyeless wrecked society and the disruptive religious cluster that they belong to. The mid page spread in newspapers and peak hours in TV channels are always found to be dedicated for these high-class celebrities, rumours on their personal affairs and bedroom secrets, and sadly that goes on air with high level interest and gains maximum exposure rather than a small column news of a sufferer or families who’d been struggling to lead a life that obviously gets unnoticed until and unless being broadcast along with the accompaniment of the above said celebrity or so-called role models. What a society we’ve been living in? Reportedly the literacy rate has been increased by 80% compared to the previous years consecutively, and I still donno what literacy they talk about. Knowledge is still unknown and yet to be entered into people’s mind to realize what’s right and wrong. This is time to wake up. 

There is no tomorrow. What’s present is today. Act now, and make tomorrow a better one.....................................................................

Shibu Valsalan

Sunday, July 6, 2014

മരണം. നഗ്ന സത്യം!


മരണം. നഗ്ന സത്യം! ജീവനുള്ള സർവ്വതിനും ഒരിക്കൽ യാത്ര അനിവാര്യമായി പോവേണ്ടി വരുന്ന ഒരേയൊരു ഇടം. കുപ്പ തൊട്ടിയിൽ ജനിച്ചു വീഴുന്ന പൈതലും വായിൽ സ്വർണ്ണ കരണ്ടിയോടെ പട്ടു മെത്തയിൽ പിറന്നു വീഴുന്ന പട്ടു പൈതലും ജനിക്കുന്നതും വലുതാവുന്നതും ഇവിടേയ്ക്കു യാത്ര പോകുവാൻ തന്നെ. ഈ നഗ്ന സത്യം പകൽ പോലെ ഏവർക്കും വ്യക്തമായിരിക്കെ എന്തിനീ ജന്മം എന്ന ചോദ്യവും ന്യായം തന്നെ. സ്നേഹവും കാരുണ്യവും കൊണ്ടു മാനവ ഹൃദയത്തിലും ഇനി വരാൻ പോവുന്ന തലമുറയ്ക്കും ഒരു മാറ്റം വരുത്തുവാനീ ജന്മം കൊണ്ടു സാധ്യമായാൽ അതു തന്നെയാണീ ജന്മം കൊണ്ടുള്ള ഉദ്ദേശ്ശം എന്നു തന്നെ പറയണം. മറ്റു എല്ലാം തന്നെ സാക്ഷാൽ ജഗത്ജനനിയായ മഹാമായയുടെ മായയാണു. സർവ്വതും വാരി വലിച്ചു മാറോട്‌ ചേർത്തു തനിക്കും കുടുംബത്തിനും സസുഖം വാഴാമെന്നുള്ള മാനവന്റെ ആഗ്രഹമാണു മരണം എന്ന സത്യം പോലും ഹൃദയത്തിന്നു ദൂരെ നിർത്തുന്നതു. ആ സത്യം കാണാതെ പോണതും. അവസ്സാനം നേടിയതൊക്കെയും ഒന്നുമല്ലാന്നു തോന്നുന്നിടത്തു നിന്നും അവൻ ജ്ഞാനിയാവുന്നു. അവന്റെ മനസ്സിൽ ജ്ഞാനപ്രകാശം പരക്കുന്നു. വൈകിയെത്തുന്ന ഈയൊരറിവോടെയെങ്കിലും അവൻ ആത്മസാക്ഷാത്കാരം നേടുന്നു.

Monday, June 23, 2014

ഇനി ഞാനൊന്നുറങ്ങട്ടേ. . . .


മനസ്സിന്റെ താളം തെറ്റാൻ ഒരു നിമിഷം മതിയെന്നു മനസ്സിലാക്കിയിരിക്കുന്നു. . . നിശ്ശയുടെ ഏകാന്തതയാകുന്ന ഈ കാമുകിയെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഇതാണോ ശരിക്കും പ്രണയം? നിലാവൊളിയിൽ എന്റെ വിരിമാറിൽ വിശ്രമിച്ചു നിശ്ശീധിനി വിടപറയുംബോൾ ഓർക്കാൻ കാറ്റു സമ്മാനിച്ചൊരിളം തണുപ്പും രാവിന്റെ അന്ത്യ യാമം വരേയും ഹൃദയത്തിൽ നീ കോരിനിറച്ചൊരു ആശ്വാസ്സ വചനവും അതിന്റെ മാധുര്യവും മാത്രം ബാക്കിയാവുന്നു. വാസ്തവികതയും, സ്വപ്നവും തമ്മിലുള്ള അന്തരമൊന്നും മനസ്സു കാണാൻ ശ്രമിക്കുന്നില്ല. ദൂരെ അരുണാഭ പടരുന്നതു ഞാനറിയുന്നു. ചുട്ടു പൊള്ളുന്ന പകലെത്ര ഞാൻ സഹിച്ചതാ. . . ഇനി വയ്യ. വിടില്ല നിന്നെ ഞാൻ. . . എൻ നിശ്ശാ സുരഭീ. . . നിന്നെ വാരിപ്പുണർന്നു കൊണ്ടു ഞാനീ സ്വപ്ന ലോകത്തിലൂടെ സഞ്ചരിക്കട്ടേ? ക്ഷണികമാത്രമെങ്കിലുമീ സമാധാനത്തിലെൻ മുഖം പൂഴ്ത്തി ഞാനൊന്നുറങ്ങട്ടേ? എനിക്കായി നീ കാവലിരിക്കൂ.
 . . . . . . . . . . . . . . . . . ഷിബു വൽസലൻ

Sunday, June 22, 2014

എന്നെന്നും കൂടെയൊരുമിച്ചു



ഉരുകുന്ന മനസ്സും, ഈ നിലാവിൽ വീണുടയുന്ന കണ്ണുനീർ തുള്ളികളും പറയുന്നതെന്താണു?? കണ്ണീരിനെ നോക്കി രാവു ചിരിച്ചു. ഭൂമി വെറുതെ പല്ലിളിച്ചു. യാത്രിയുടെ അവസ്സാന യാമവും പോയി കഴിഞ്ഞിരിക്കുന്നു. പ്രഭാത സൂര്യന്റെ കിരണങ്ങളെ പേടിയാവുന്ന പോലെ. മനസ്സും ശരീരവും ഏതോ ഒരു പേടിയാൽ ബന്ധിതമാക്കപ്പെട്ടിരിക്കുന്നു. ദൂരെയെവിടെയോ പട്ടികൾ ഓലിയിടുന്നതു കേൾക്കാം. ആരോ ചുവലിൽ വന്നു ചേർന്നിരിക്കുന്നു. കൈകൾ കൊണ്ടു എന്റെ മുഖം വാരിയെടുത്തുമ്മ വയ്ക്കുന്നു. കണ്ണുനീർ വീണു നനഞ്ഞുണങ്ങിയ കവിൾത്തടം ചുണ്ടുകളുടെ ചൂടേറ്റ്‌ വാങ്ങുന്നതു ഞാനറിഞ്ഞു. മനസ്സിലെ സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല. വാക്കുകൾ ബഹിർഗ്ഗമിക്കാനുള്ളതാണു എന്നറിയെതന്നെ അതിനാവുന്നില്ല. നിന്നോടെന്നും ഞാനുണ്ടെന്ന ആ ഒരേയൊരു വാക്കിൽ കാതുകൾ മറ്റു ശബ്ദം കേൾക്കാൻ വിസ്സമ്മതിച്ചു.

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ