Saturday, May 24, 2014

Where belong together?

Sometimes you meet someone, and it is so clear that the two of you, on some level belong together...as lovers, or as friends, family, or as something entirely different. You meet these people not throughout your life, but they come out of nowhere, under the strangest circumstances and they help you feel alive. I don't know if that makes me believe in coincidence, fate or sheer blind luck, but it definitely makes me believe in something.

സത്യമതല്ലേ?

"ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖി നീയെൻ ഋതു ദേവതായ്‌ അരികിലെത്തും." . . എന്നെ വാരി പുണരുന്ന ഈ നിശയുടെ തോളിലേക്കു ചായ്ഞ്ഞു ഞാനെൻ ദു:ഖമിറക്കി വയ്ക്കട്ടേ. സർവ്വവും മായയാണെന്നുള്ള തിരിച്ചറിവിൽ നിന്നുളവാകുന്നൊരീ വിവേകത്തിന്മാറിലേക്കു ഞാനും ചായുറങ്ങട്ടേ. 

. . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ

നിത്യ വസന്തം

ഞാനൊരു പൂ മാത്രം ചോദിച്ചു. എന്നാൽ നീയൊരു പൂക്കാലമായെൻ ജീവനിൽ വന്നു നിറഞ്ഞു. . . വസന്തമായി. . . ഋതു ഭേദങ്ങളായി. . . ചുട്ടു പൊള്ളുന്ന മണലാരണ്യത്തിൽ പെയ്തിറങ്ങിയ വർഷം പോലെ!!!

. . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ

Wednesday, May 21, 2014

In the state of realization

 
























When uncertainty puts everyone into an idiosyncratic mental state of affairs, each one has a different way of thinking just because of the level being put under. One has to have a truly unique sense of understanding that always senses nothing, but the inevitable warmth of togetherness.

When there transpires true realization that we’re not alone, but under the benign care of someone by whom each moment becomes gratifying, unforgettable and magnificent, it makes everyone of us fearless and courageous to face any hard-hitting state being given.

…………………………………………………………..Shibu Valsalan

Tuesday, May 20, 2014

സ്നേഹബാഷ്പം.

























കൺകളെ പോലെ പ്രകൃതിയും ഈറനണിഞ്ഞിരിക്കുന്നു. നനു നനുത്ത കാറ്റത്തു ഞാനറിഞ്ഞതു മറ്റൊന്നുമായിരുന്നില്ല. ആകെയൊരാശ്വാസ്സം ദൂരെയെവിടെയോ എന്റെ വിളി കാതോർത്തിരിക്കാനൊരാൾ ഉണ്ടെന്നതാണു. മനസ്സിൽ തുടികൊട്ടുയരുന്നു. നന്മയിൽ പൊതിഞ്ഞ സ്നേഹ ബാഷ്പത്താൽ ഞാൻ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. മാനത്തെ തെളി നിലാവൊളിയിൽ ഞാൻ കാണുന്നതെന്നെത്തന്നെയാണോ? നിമിഷമാത്രം കൊണ്ടു മനസ്സു ശാന്തമായി. ആകലെ കാണുന്ന വെളിച്ചം, അതെ, അതു എനിക്കായുള്ളതാകുന്നു. അതിനു വേണ്ടിയായിരുന്നു ഈ ജന്മം മുഴുവൻ ഞാൻ ഉറക്കമിളച്ചിരുന്നതും. ജീവിതം വഴിമുട്ടി നിൽക്കുന്ന ഏതൊരുവനും കച്ചിത്തുരുമ്പായി ദൈവം ഓരൊന്നു കാണിച്ചു കൊടുക്കും. പ്രതീക്ഷയുടെ നൻ വെളിച്ചം. എന്റെ മനസു പതറില്ല. . . തളരില്ല. നിന്നോട്‌ കൂടെ എന്നും ഞാനുണ്ടു എന്ന ആ വാക്കു മാത്രം മതി. അതു എത്ര ദൂരം വരേയും സഞ്ചരിക്കാൻ മനസ്സും ശരീരവും പ്രാപ്തമാക്കുന്നു.

.. . . . . . . . . . . . . ഷിബു വൽസലൻ

Sunday, May 18, 2014

അന്വേന്യം
























നീ മഞ്ഞായുരുകുമ്പോൾ പിടയുന്നതെൻ ഹൃദയമാവുന്നു. നിന്നിലേൽക്കുന്ന ഒരോ മുറിവും അറിയാതെന്നിൽ വേദനയുണ്ടാക്കുമെന്നറിയുന്നില്ലേ? ഞാൻ തന്നെ നീയെന്നു തിരിച്ചറിഞ്ഞതും, ആ കണ്ണുകളിൽ ഞാൻ എന്നെ തന്നെ കണ്ടതും ഒരിക്കൽ ഞാൻ നീ തന്നെ ആവുമെന്നുള്ളതും പ്രകൃതീശ്വരീ നിന്റെ ലീലാ വിലാസ്സങ്ങൾ എന്നല്ലാതൊന്നുമില്ല തന്നെ.

Sunday, May 11, 2014

എവിടെയ്ക്കാണീ യാത്ര?


ചുറ്റിലും " ഞാൻ " "ഞങ്ങൾ " ഇതുകളുടെ എണ്ണം കൂടിയതാണു ഈ കാണുന്ന വൈരുധ്യങ്ങൾക്കും ജാതി-മത ഉച്ചനീചത്വങ്ങൾക്കു കാരണമായി ഭവിച്ചതു. ആ പ്രവാഹത്തിൽ നാമും നമുടേതാണു എന്നു കരുതുന്നതൊക്കേയും പേറി അതിർ വരമ്പുകൾ ഭേദിച്ചു നിർബാധം തുടരുന്ന ഈ യാത്ര ആറടി മണ്ണോളമാണു എന്ന തിരിച്ചറിവു. . . അതു എത്ര പേർക്കു. ഒരര്‍ത്ഥത്തില്‍ നമുടെ ജ്ഞാനവും അജ്ഞാനവും, വാഗ്വാദങ്ങളും, യുദ്ധകലിയും വ്യര്‍ത്ഥമാണ്. ചർച്ചകൾ, വാഗ്വാദങ്ങൾ തന്നെ പലപ്പോഴും  അര്‍ത്ഥശൂന്യമാണ്. നിർബാധം തുടരുന്ന വാഗ്വാദ വിലാസങ്ങളിൽ നാം അറിവു നേടാൻ ശ്രമിക്കുന്നതു സത്യത്തിലേക്കല്ല, മറിച്ചു ഇനിയൊരു പരാജയം ഉണ്ടാവാതിരിക്കാനും, കൂടെ ഉള്ളവനെ തോൽപ്പിക്കാനും. ജ്ഞാനം; അതിനായി ബുദ്ധനും, ശങ്കരനും, പ്രകൃതിയിൽ ഒരുപാടലഞ്ഞു. സർഗ്ഗവാസ്സനകൾ ഓരുപാടുണ്ടായിട്ടും, പരമ രഹസ്യം അറിയുന്നവരെ അവരും ഉച്ച നീചത്വതിന്റെ കരാള ഗ്രസ്തങ്ങളിൽ നിവസ്സിച്ചിരുന്നു. പിന്നെയാണോ സാമാന്യ ജനം.!

Thursday, May 8, 2014

എന്റെ മനസ്സിൽ മഴമേഘങ്ങളുണ്ടാകുന്നു


എന്റെ മനസ്സിൽ മഴമേഘങ്ങളുണ്ടാകുന്നു

എന്റെ മനസ്സിൽ മഴമേഘങ്ങളുണ്ടാകുന്നു: ആകാശ മേഘങ്ങളേ, മനസ്സിലെ ചുടുമണൽപ്പരപ്പിൽ വന്നു തിമിർത്തു പെയ്താടിയാലും. ആ മഴയിൽ ഞാനെല്ലാം മറന്നു ഒരു കൊച്ചു കുഞ്ഞിനെ പോലെ പച്ച മണ്ണ് വാരി കളിക്കട്ടെ. കാലു കൊണ്ടു വെള്ളം തെറുപ്പിച്ചു മണ്ണിൽ വീണുടയുന്ന മഴത്തുള്ളികളേക്കാൾ വേഗത്തിലോടി മഴയെ തോൽപ്പിച്ചു വിജയിതനാവട്ടെ. എന്റെ മനസ്സിൽ മഴമേഘങ്ങളുണ്ടാകുന്നു. അധികം വൈകാതെ തന്നെ അത് തിമിർത്തു പെയ്യുമെന്ന് മനസ്സ് പറയുന്നു. കുടയില്ലാതെ, നഗ്ന പാദനായി മണ്ണിന്റെ മാറിലെക്കിറങ്ങാൻകൊതിയാവുന്നു. തനിച്ചീ മഴയിലങ്ങിനെ നനഞ്ഞു കുളിച്ചു...മതിയാവോളം., രാവിന്റെ വിരിമാറിൽ സർവ്വതിനേം തകർത്തു പേടിയാക്കുന്ന, ഇരുളിനെ കീറി മുറിച്ചു കടന്നു പോവുന്ന വെള്ളി മിന്നലേ, നിന്റെ കഠോര ശബ്ദമേ, നിങ്ങൾക്കെന്നെ പേടിയാക്കാനുമാവില്ല. ഞാനോടുന്നതു ഭൂമിയിലെ സർവ്വതിനും താഴെയാണ്. നനഞ്ഞ മണ്ണിലേക്കു പാദങ്ങൾ താഴ്ന്നു ഞാനീ ജനനിയുടെ മടിത്തട്ടിലേക്ക്... എനിക്ക് പിന്നെന്തു പേടി? 

ഷിബു വത്സലൻ