Tuesday, September 2, 2014

എന്നിൽ പ്രണയമുണ്ടാകുന്നു


എന്നിൽ പ്രണയമുണ്ടാകുന്നു
വീണ്ടുമൊരരുണകിരണോദയതിനെന്നകതാരിൽ
പ്രണയമുണ്ടാകുന്നു, 
എന്റെ സ്വപ്നങ്ങളെ വഴി മാറ്റി വിട്ടൊരീ
രാവാകുമസുര മനോഹരീ 
നിന്റെ സ്വപ്നങ്ങളാകുമോ താരങ്ങളും
പിന്നെ പാലൊളി തൂകുന്നൊരാ ചന്ദ്ര ബിംബവും.

അരുണകിരണാവലിയാദ്യം പരക്കുമ്പോളറിയാതെ-
യറിയാതെ ഞാനെന്റെ സ്വപ്നങ്ങളെ തലോടുംബൊള-
റിയുന്നു നിന്റെ നഷ്ട വസന്തങ്ങൾ. . . 
ആരൊരുമറിയാതെ നീ ചേർത്തു വച്ചൊരാ 
നൊംബരങ്ങളാഴത്തിലറിയുന്നു, അറിയുന്നു ഞാൻ.

മനസ്സിലുണരുന്നു തുടികൊട്ടിലതിലൂടെയറിയുന്നു നിന്നെഞാൻ,
രാവിനും പകലിനും സമമായതൊക്കെയും ഒന്നു മാത്രം,
മാറ്റം വരുത്തുന്ന വിരഹവുംഅശ്രു കണങ്ങളും.
വീണ്ടുമൊരരുണകിരണോദയതിനെന്നകതാരിൽ
പ്രണയമുണ്ടാകുന്നു, എന്നിൽ പ്രണയമുണ്ടാകുന്നു!

. . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ

എന്റെ പ്രണയം.


ഈ വന്യമായ നിശ്ശബ്ദതയെ ഞാനേറെ പ്രണയിക്കുന്നു.
കഴിഞ്ഞതൊക്കെയുമൊരു നൊംബരമായ്‌ മനസ്സിലും
ഒന്നിലും തളരാത്തൊരീ ശരീരവുമായെന്റെ
പ്രയാണത്തിലരികിലുണ്ടാവാനെന്റെ
സ്വപ്നങ്ങൾ മാത്രം ബാക്കിയായി.

. . . . . . . . . . . . . . . . . ഷിബു വൽസലൻ

Tuesday, August 5, 2014

Where the world is heading to?

It’s so disappointing to see what’s happening around us. People seen around and across the world are with emotions and compassion dried up, another flock craving… not for food, but being too passionate about driving towards threat, revenge and apartheid, ready to do anything. Religious philosophies, morality on a very well followed deep-rooted culture, principled theories and collective mindsets learned are only in good books and then being dumped in the dusty corners of brains of the few. Humans are acting so weird these days. People struggle for fame, wealth, and finally to be part of a high-class society to become so BIG. On one side of the world criminals and law-breakers are being treated as celebrities at the end of the day. On the other side, porn stars (prostitutes in my language) become role models to younger generation, become synonyms for fashion and style, and become part of a modern society. On the contrary, the unfortunate rape victims and their families are being given up, completely being excluded from the swaggering community, eyeless wrecked society and the disruptive religious cluster that they belong to. The mid page spread in newspapers and peak hours in TV channels are always found to be dedicated for these high-class celebrities, rumours on their personal affairs and bedroom secrets, and sadly that goes on air with high level interest and gains maximum exposure rather than a small column news of a sufferer or families who’d been struggling to lead a life that obviously gets unnoticed until and unless being broadcast along with the accompaniment of the above said celebrity or so-called role models. What a society we’ve been living in? Reportedly the literacy rate has been increased by 80% compared to the previous years consecutively, and I still donno what literacy they talk about. Knowledge is still unknown and yet to be entered into people’s mind to realize what’s right and wrong. This is time to wake up. 

There is no tomorrow. What’s present is today. Act now, and make tomorrow a better one.....................................................................

Shibu Valsalan

Sunday, July 6, 2014

മരണം. നഗ്ന സത്യം!


മരണം. നഗ്ന സത്യം! ജീവനുള്ള സർവ്വതിനും ഒരിക്കൽ യാത്ര അനിവാര്യമായി പോവേണ്ടി വരുന്ന ഒരേയൊരു ഇടം. കുപ്പ തൊട്ടിയിൽ ജനിച്ചു വീഴുന്ന പൈതലും വായിൽ സ്വർണ്ണ കരണ്ടിയോടെ പട്ടു മെത്തയിൽ പിറന്നു വീഴുന്ന പട്ടു പൈതലും ജനിക്കുന്നതും വലുതാവുന്നതും ഇവിടേയ്ക്കു യാത്ര പോകുവാൻ തന്നെ. ഈ നഗ്ന സത്യം പകൽ പോലെ ഏവർക്കും വ്യക്തമായിരിക്കെ എന്തിനീ ജന്മം എന്ന ചോദ്യവും ന്യായം തന്നെ. സ്നേഹവും കാരുണ്യവും കൊണ്ടു മാനവ ഹൃദയത്തിലും ഇനി വരാൻ പോവുന്ന തലമുറയ്ക്കും ഒരു മാറ്റം വരുത്തുവാനീ ജന്മം കൊണ്ടു സാധ്യമായാൽ അതു തന്നെയാണീ ജന്മം കൊണ്ടുള്ള ഉദ്ദേശ്ശം എന്നു തന്നെ പറയണം. മറ്റു എല്ലാം തന്നെ സാക്ഷാൽ ജഗത്ജനനിയായ മഹാമായയുടെ മായയാണു. സർവ്വതും വാരി വലിച്ചു മാറോട്‌ ചേർത്തു തനിക്കും കുടുംബത്തിനും സസുഖം വാഴാമെന്നുള്ള മാനവന്റെ ആഗ്രഹമാണു മരണം എന്ന സത്യം പോലും ഹൃദയത്തിന്നു ദൂരെ നിർത്തുന്നതു. ആ സത്യം കാണാതെ പോണതും. അവസ്സാനം നേടിയതൊക്കെയും ഒന്നുമല്ലാന്നു തോന്നുന്നിടത്തു നിന്നും അവൻ ജ്ഞാനിയാവുന്നു. അവന്റെ മനസ്സിൽ ജ്ഞാനപ്രകാശം പരക്കുന്നു. വൈകിയെത്തുന്ന ഈയൊരറിവോടെയെങ്കിലും അവൻ ആത്മസാക്ഷാത്കാരം നേടുന്നു.

Monday, June 23, 2014

ഇനി ഞാനൊന്നുറങ്ങട്ടേ. . . .


മനസ്സിന്റെ താളം തെറ്റാൻ ഒരു നിമിഷം മതിയെന്നു മനസ്സിലാക്കിയിരിക്കുന്നു. . . നിശ്ശയുടെ ഏകാന്തതയാകുന്ന ഈ കാമുകിയെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഇതാണോ ശരിക്കും പ്രണയം? നിലാവൊളിയിൽ എന്റെ വിരിമാറിൽ വിശ്രമിച്ചു നിശ്ശീധിനി വിടപറയുംബോൾ ഓർക്കാൻ കാറ്റു സമ്മാനിച്ചൊരിളം തണുപ്പും രാവിന്റെ അന്ത്യ യാമം വരേയും ഹൃദയത്തിൽ നീ കോരിനിറച്ചൊരു ആശ്വാസ്സ വചനവും അതിന്റെ മാധുര്യവും മാത്രം ബാക്കിയാവുന്നു. വാസ്തവികതയും, സ്വപ്നവും തമ്മിലുള്ള അന്തരമൊന്നും മനസ്സു കാണാൻ ശ്രമിക്കുന്നില്ല. ദൂരെ അരുണാഭ പടരുന്നതു ഞാനറിയുന്നു. ചുട്ടു പൊള്ളുന്ന പകലെത്ര ഞാൻ സഹിച്ചതാ. . . ഇനി വയ്യ. വിടില്ല നിന്നെ ഞാൻ. . . എൻ നിശ്ശാ സുരഭീ. . . നിന്നെ വാരിപ്പുണർന്നു കൊണ്ടു ഞാനീ സ്വപ്ന ലോകത്തിലൂടെ സഞ്ചരിക്കട്ടേ? ക്ഷണികമാത്രമെങ്കിലുമീ സമാധാനത്തിലെൻ മുഖം പൂഴ്ത്തി ഞാനൊന്നുറങ്ങട്ടേ? എനിക്കായി നീ കാവലിരിക്കൂ.
 . . . . . . . . . . . . . . . . . ഷിബു വൽസലൻ

Sunday, June 22, 2014

എന്നെന്നും കൂടെയൊരുമിച്ചു



ഉരുകുന്ന മനസ്സും, ഈ നിലാവിൽ വീണുടയുന്ന കണ്ണുനീർ തുള്ളികളും പറയുന്നതെന്താണു?? കണ്ണീരിനെ നോക്കി രാവു ചിരിച്ചു. ഭൂമി വെറുതെ പല്ലിളിച്ചു. യാത്രിയുടെ അവസ്സാന യാമവും പോയി കഴിഞ്ഞിരിക്കുന്നു. പ്രഭാത സൂര്യന്റെ കിരണങ്ങളെ പേടിയാവുന്ന പോലെ. മനസ്സും ശരീരവും ഏതോ ഒരു പേടിയാൽ ബന്ധിതമാക്കപ്പെട്ടിരിക്കുന്നു. ദൂരെയെവിടെയോ പട്ടികൾ ഓലിയിടുന്നതു കേൾക്കാം. ആരോ ചുവലിൽ വന്നു ചേർന്നിരിക്കുന്നു. കൈകൾ കൊണ്ടു എന്റെ മുഖം വാരിയെടുത്തുമ്മ വയ്ക്കുന്നു. കണ്ണുനീർ വീണു നനഞ്ഞുണങ്ങിയ കവിൾത്തടം ചുണ്ടുകളുടെ ചൂടേറ്റ്‌ വാങ്ങുന്നതു ഞാനറിഞ്ഞു. മനസ്സിലെ സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല. വാക്കുകൾ ബഹിർഗ്ഗമിക്കാനുള്ളതാണു എന്നറിയെതന്നെ അതിനാവുന്നില്ല. നിന്നോടെന്നും ഞാനുണ്ടെന്ന ആ ഒരേയൊരു വാക്കിൽ കാതുകൾ മറ്റു ശബ്ദം കേൾക്കാൻ വിസ്സമ്മതിച്ചു.

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ

മോഹം

പണമുണ്ടാക്കാനുള്ള മോഹം പെരുമ്പാമ്പിനെ പോലെ വരിഞ്ഞു മുറുക്കുമ്പോൾ ബന്ധങ്ങളും സ്നേഹത്തിന്റെ നൈര്മ്മല്ല്യവും അതോടെ നശിക്കുന്നു. സർവ്വതിനും മീതെ പിന്നെ പണമാവുന്നു. അത് കരിംപന പോലെ വളർന്നു ചുറ്റിലുള്ളതിനെ ഒക്കെയും ശുഷ്കമാക്കുന്നു. വിജനതയിലേക്ക് തള്ളി വിടുന്നു. തിരിച്ചൊരു മടക്ക യാത്രക്ക് ചിന്തിക്കുന്നേരം സർവ്വതും മിഥ്യയായിരുന്നു എന്ന വൈകി വന്ന തിരിച്ചറിവും ഉണ്ടാവുന്നു. എല്ലാം ദേവിയുടെ മായ തന്നെ.

Life...The Ultimate Blessing

Every moment in life is a blessing. Some people do not realize the value of it. If possible, climb up the mountain and reach the extreme peak of it, then take a look at the valley, and see how small you were down there. Life is always successful when realization takes place the right time.

Saturday, May 24, 2014

Where belong together?

Sometimes you meet someone, and it is so clear that the two of you, on some level belong together...as lovers, or as friends, family, or as something entirely different. You meet these people not throughout your life, but they come out of nowhere, under the strangest circumstances and they help you feel alive. I don't know if that makes me believe in coincidence, fate or sheer blind luck, but it definitely makes me believe in something.

സത്യമതല്ലേ?

"ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖി നീയെൻ ഋതു ദേവതായ്‌ അരികിലെത്തും." . . എന്നെ വാരി പുണരുന്ന ഈ നിശയുടെ തോളിലേക്കു ചായ്ഞ്ഞു ഞാനെൻ ദു:ഖമിറക്കി വയ്ക്കട്ടേ. സർവ്വവും മായയാണെന്നുള്ള തിരിച്ചറിവിൽ നിന്നുളവാകുന്നൊരീ വിവേകത്തിന്മാറിലേക്കു ഞാനും ചായുറങ്ങട്ടേ. 

. . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ

നിത്യ വസന്തം

ഞാനൊരു പൂ മാത്രം ചോദിച്ചു. എന്നാൽ നീയൊരു പൂക്കാലമായെൻ ജീവനിൽ വന്നു നിറഞ്ഞു. . . വസന്തമായി. . . ഋതു ഭേദങ്ങളായി. . . ചുട്ടു പൊള്ളുന്ന മണലാരണ്യത്തിൽ പെയ്തിറങ്ങിയ വർഷം പോലെ!!!

. . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ

Wednesday, May 21, 2014

In the state of realization

 
























When uncertainty puts everyone into an idiosyncratic mental state of affairs, each one has a different way of thinking just because of the level being put under. One has to have a truly unique sense of understanding that always senses nothing, but the inevitable warmth of togetherness.

When there transpires true realization that we’re not alone, but under the benign care of someone by whom each moment becomes gratifying, unforgettable and magnificent, it makes everyone of us fearless and courageous to face any hard-hitting state being given.

…………………………………………………………..Shibu Valsalan

Tuesday, May 20, 2014

സ്നേഹബാഷ്പം.

























കൺകളെ പോലെ പ്രകൃതിയും ഈറനണിഞ്ഞിരിക്കുന്നു. നനു നനുത്ത കാറ്റത്തു ഞാനറിഞ്ഞതു മറ്റൊന്നുമായിരുന്നില്ല. ആകെയൊരാശ്വാസ്സം ദൂരെയെവിടെയോ എന്റെ വിളി കാതോർത്തിരിക്കാനൊരാൾ ഉണ്ടെന്നതാണു. മനസ്സിൽ തുടികൊട്ടുയരുന്നു. നന്മയിൽ പൊതിഞ്ഞ സ്നേഹ ബാഷ്പത്താൽ ഞാൻ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. മാനത്തെ തെളി നിലാവൊളിയിൽ ഞാൻ കാണുന്നതെന്നെത്തന്നെയാണോ? നിമിഷമാത്രം കൊണ്ടു മനസ്സു ശാന്തമായി. ആകലെ കാണുന്ന വെളിച്ചം, അതെ, അതു എനിക്കായുള്ളതാകുന്നു. അതിനു വേണ്ടിയായിരുന്നു ഈ ജന്മം മുഴുവൻ ഞാൻ ഉറക്കമിളച്ചിരുന്നതും. ജീവിതം വഴിമുട്ടി നിൽക്കുന്ന ഏതൊരുവനും കച്ചിത്തുരുമ്പായി ദൈവം ഓരൊന്നു കാണിച്ചു കൊടുക്കും. പ്രതീക്ഷയുടെ നൻ വെളിച്ചം. എന്റെ മനസു പതറില്ല. . . തളരില്ല. നിന്നോട്‌ കൂടെ എന്നും ഞാനുണ്ടു എന്ന ആ വാക്കു മാത്രം മതി. അതു എത്ര ദൂരം വരേയും സഞ്ചരിക്കാൻ മനസ്സും ശരീരവും പ്രാപ്തമാക്കുന്നു.

.. . . . . . . . . . . . . ഷിബു വൽസലൻ

Sunday, May 18, 2014

അന്വേന്യം
























നീ മഞ്ഞായുരുകുമ്പോൾ പിടയുന്നതെൻ ഹൃദയമാവുന്നു. നിന്നിലേൽക്കുന്ന ഒരോ മുറിവും അറിയാതെന്നിൽ വേദനയുണ്ടാക്കുമെന്നറിയുന്നില്ലേ? ഞാൻ തന്നെ നീയെന്നു തിരിച്ചറിഞ്ഞതും, ആ കണ്ണുകളിൽ ഞാൻ എന്നെ തന്നെ കണ്ടതും ഒരിക്കൽ ഞാൻ നീ തന്നെ ആവുമെന്നുള്ളതും പ്രകൃതീശ്വരീ നിന്റെ ലീലാ വിലാസ്സങ്ങൾ എന്നല്ലാതൊന്നുമില്ല തന്നെ.

Sunday, May 11, 2014

എവിടെയ്ക്കാണീ യാത്ര?


ചുറ്റിലും " ഞാൻ " "ഞങ്ങൾ " ഇതുകളുടെ എണ്ണം കൂടിയതാണു ഈ കാണുന്ന വൈരുധ്യങ്ങൾക്കും ജാതി-മത ഉച്ചനീചത്വങ്ങൾക്കു കാരണമായി ഭവിച്ചതു. ആ പ്രവാഹത്തിൽ നാമും നമുടേതാണു എന്നു കരുതുന്നതൊക്കേയും പേറി അതിർ വരമ്പുകൾ ഭേദിച്ചു നിർബാധം തുടരുന്ന ഈ യാത്ര ആറടി മണ്ണോളമാണു എന്ന തിരിച്ചറിവു. . . അതു എത്ര പേർക്കു. ഒരര്‍ത്ഥത്തില്‍ നമുടെ ജ്ഞാനവും അജ്ഞാനവും, വാഗ്വാദങ്ങളും, യുദ്ധകലിയും വ്യര്‍ത്ഥമാണ്. ചർച്ചകൾ, വാഗ്വാദങ്ങൾ തന്നെ പലപ്പോഴും  അര്‍ത്ഥശൂന്യമാണ്. നിർബാധം തുടരുന്ന വാഗ്വാദ വിലാസങ്ങളിൽ നാം അറിവു നേടാൻ ശ്രമിക്കുന്നതു സത്യത്തിലേക്കല്ല, മറിച്ചു ഇനിയൊരു പരാജയം ഉണ്ടാവാതിരിക്കാനും, കൂടെ ഉള്ളവനെ തോൽപ്പിക്കാനും. ജ്ഞാനം; അതിനായി ബുദ്ധനും, ശങ്കരനും, പ്രകൃതിയിൽ ഒരുപാടലഞ്ഞു. സർഗ്ഗവാസ്സനകൾ ഓരുപാടുണ്ടായിട്ടും, പരമ രഹസ്യം അറിയുന്നവരെ അവരും ഉച്ച നീചത്വതിന്റെ കരാള ഗ്രസ്തങ്ങളിൽ നിവസ്സിച്ചിരുന്നു. പിന്നെയാണോ സാമാന്യ ജനം.!

Thursday, May 8, 2014

എന്റെ മനസ്സിൽ മഴമേഘങ്ങളുണ്ടാകുന്നു


എന്റെ മനസ്സിൽ മഴമേഘങ്ങളുണ്ടാകുന്നു

എന്റെ മനസ്സിൽ മഴമേഘങ്ങളുണ്ടാകുന്നു: ആകാശ മേഘങ്ങളേ, മനസ്സിലെ ചുടുമണൽപ്പരപ്പിൽ വന്നു തിമിർത്തു പെയ്താടിയാലും. ആ മഴയിൽ ഞാനെല്ലാം മറന്നു ഒരു കൊച്ചു കുഞ്ഞിനെ പോലെ പച്ച മണ്ണ് വാരി കളിക്കട്ടെ. കാലു കൊണ്ടു വെള്ളം തെറുപ്പിച്ചു മണ്ണിൽ വീണുടയുന്ന മഴത്തുള്ളികളേക്കാൾ വേഗത്തിലോടി മഴയെ തോൽപ്പിച്ചു വിജയിതനാവട്ടെ. എന്റെ മനസ്സിൽ മഴമേഘങ്ങളുണ്ടാകുന്നു. അധികം വൈകാതെ തന്നെ അത് തിമിർത്തു പെയ്യുമെന്ന് മനസ്സ് പറയുന്നു. കുടയില്ലാതെ, നഗ്ന പാദനായി മണ്ണിന്റെ മാറിലെക്കിറങ്ങാൻകൊതിയാവുന്നു. തനിച്ചീ മഴയിലങ്ങിനെ നനഞ്ഞു കുളിച്ചു...മതിയാവോളം., രാവിന്റെ വിരിമാറിൽ സർവ്വതിനേം തകർത്തു പേടിയാക്കുന്ന, ഇരുളിനെ കീറി മുറിച്ചു കടന്നു പോവുന്ന വെള്ളി മിന്നലേ, നിന്റെ കഠോര ശബ്ദമേ, നിങ്ങൾക്കെന്നെ പേടിയാക്കാനുമാവില്ല. ഞാനോടുന്നതു ഭൂമിയിലെ സർവ്വതിനും താഴെയാണ്. നനഞ്ഞ മണ്ണിലേക്കു പാദങ്ങൾ താഴ്ന്നു ഞാനീ ജനനിയുടെ മടിത്തട്ടിലേക്ക്... എനിക്ക് പിന്നെന്തു പേടി? 

ഷിബു വത്സലൻ

Monday, January 27, 2014

അന്ന്യം നിന്ന് പോവുന്ന നല്ല കാലത്തിന്റെ നല്ലൊർമ്മ


ഇന്റർനെറ്റിന്റെ അധിനിവേശം സർവ മേഖലയിലും വ്യാപിച്ച പോലെ തപാലിനെയും അതിന്റെ കുത്തൊഴുക്ക് അപ്പാടെ തകർത്തു കളഞ്ഞു. ഇന്ന് ഇവിടെ ആരെങ്കിലും ഓർക്കുന്നുവോ ഒരിക്കൽ ഒരു സൈക്കിളിലെ മണിയടിക്കായി കാതോർത്തിരുന്ന നിമിഷങ്ങളെ? വാതിലിൽ മുട്ടി "കത്ത്തുണ്ടേ" എന്നൊരു വിളിയൊച്ചക്കായി? മാസാവസാനം പെൻഷൻ മണിയോഡറിനായി വരാന്തയിൽ കാത്തിരുന്ന മുത്തശ്ശനെ. ഇതിനൊക്കെ പുറമെയായി അക്ഷരങ്ങൾ ഹൃദയത്തിന്റെ ഭാഷ സംസാരിച്ചതും കേൾക്കാത്തവർ എത്ര പേർ നമുക്കിടയിലുണ്ടു?

ബന്ധങ്ങൾ ഇഴ ചേർന്ന് ആ അക്ഷരങ്ങളിൽ താളാത്മകമായി ഒഴുകി - വരികളായും, ആ വരികൾ പിന്നെ ഹൃദയത്തിന്റെ വ്യത്യസ്ത തലങ്ങളെ തന്നെ നിയന്ത്രിക്കുന്നതായും, പിന്നെ നർമ്മ തന്തുക്കളാൽ മൃദുസ്മേരം വിടർത്തുന്നതായും, ഒരിക്കൽ സ്നേഹകണങ്ങൾ ഹൃദയതന്തുക്കളിൽ നിന്നുരുകിയൊഴുകിയൊലിച്ചു വ്യത്യസ്തമായ വികാരോഷ്മളതയുടെ ഹിമ കണങ്ങളായി അശ്രുരൂപത്തിൽ ഉരുണ്ടുകൂടി കവിളിൽ ഇക്കിളികൂട്ടി നിലത്തു വീണു പൊട്ടി ചിതറിയതും അറിയാത്തവർ എത്ര പേർ ഉണ്ടു? അക്ഷരങ്ങൾ സമ്മാനിച്ച കാല്പനികതയുടെ ലോകത്ത് ഒരു നിമിഷം എങ്കിലും ചുറ്റി നടക്കാത്തവരും വിരളം.

അതെ... ഒരു കാലത്ത് അക്ഷരങ്ങൾ സംസാരിക്കുമായിരുന്നു. പലപ്പോഴും വ്യക്തികളുടെ സാന്നിധ്യം തന്നെ അക്ഷരങ്ങൾ സമ്മാനിക്കുമായിരുന്നു. സ്നേഹത്തിന്റെ മന്ദമാരുതനും, ശകാര പരിഭവങ്ങളുടെ സമ്മിശ്ര വർഷവും, ചുടുചുംബനത്തിന്റെ മാധുര്യവും അക്ഷരങ്ങൾ സമ്മാനിക്കുമായിരുന്നു. മറ്റു ചിലപ്പോൾ മനസ്സിലെ വ്യാകരണശൈലി തന്നെ വികാര വായ്പ്പിന്നു വഴിമാറുന്നതായും, വിയർപ്പിന്റെ ഉപ്പുനീരും, സ്നേഹത്തിന്റെ നറു നിലാവും, പലപ്പോഴും ശ്വാസമെടുക്കാൻ തന്നെ ബുദ്ധി മുട്ടിച്ചു കൊണ്ടു അക്ഷരങ്ങളിലൂടെ കടന്നു പോവുമായിരുന്നു. തൂലിക പടവാളിനേക്കാൾ ശക്തിയുള്ളതാണെന്നു ലോകവും സമ്മതിച്ചു എങ്കിൽ എഴുത്തിന്റെ ശക്തി എത്ര മാത്രം പ്രസക്തമാണ് എന്നതും ഇവിടെ പ്രത്യേകമായി പറയേണ്ടല്ലോ.

ഒരുപാടായി എന്തോ എഴുതണം എന്നുണ്ടു. മനസ്സില്‍ സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റം. കഴിഞ്ഞ കാലം മനസ്സില് ചില്ലിട്ടു വച്ച പോലെ. അത്യപൂർവമായ ആ മനോഹര ലോകത്തിലേക്ക്‌ ഇനിയൊരു തിരിച്ചു പോക്കിന് മനുഷ്യനാവില്ല. അത്രയ്ക്ക് സാങ്കേതികത അവനെ കീഴ്പെടുത്തി. ഇന്ന് ആശയ വിനിമയം ഒരു നിമിഷത്തിന്റെ നൂറിൽ ഒരു അംശം വേഗതയോടെ ലോകത്തിന്റെ ഒരറ്റത്ത് നിന്നും മറ്റൊരിടത്തേക്ക് അനസ്യൂതമായി പ്രവഹിക്കുംപോൾ നാം സാങ്കേതികതയുടെ നൂതന സംവിധാനങ്ങളെ കരഗതമാക്കാൻ ശ്രമിക്ക്കുന്നു.

അക്ഷരാർഥത്തിൽ നമുക്ക് അന്യം നിന്ന് പോവുന്നത് അക്ഷരകൂട്ടങ്ങൾ ഒരുനാൾ സമ്മാനിച്ച വൈകാരികതയാണ്. അച്ഛൻ മകന് കത്തെഴുതുംപോൾ വരികളിൽ നിറയുന്നത് അച്ഛന്റെ ഹൃദയത്തില്‍ നിന്നും മകന് നല്കുന്ന പുത്ര വാത്സല്യത്തിന്റെ നറു വെണ്ണയാണ്. "എന്റെ പൊന്നു മോന്....... ഒരായിരം ഉമ്മകളൊടെ സ്വന്തം അച്ഛൻ"... എന്ന വരികളിൽ നിറയുന്നത് ചിലപ്പോൾ അച്ഛന്റെ കഷ്ടതയുടെ വിയർപ്പു നീരും, വാൽസല്ല്യത്തിന്റെ നല്ലുമ്മയും കണ്ണ് നീർ വീണഴിഞ്ഞ മഷിചാർതുമാണു. ഇതൊന്നും ഇന്നത്തെ ഇ - മെയിലിനൊ, സ്കൈപ്പിനോ, എസ് എം എസ്സിനോ നല്കാനാവില്ല. സാങ്കേതികത നമുക്ക് എന്താണു നമുക്ക് നൽകിയത് എന്നും ഇവിടെ സ്മരിക്കാനേ തോന്നുന്നില്ല.

ഒരു കാലഘട്ടത്തിന്റെ നല്ലോർമ്മയുമായി ഈ തപാൽ പെട്ടിയും നാളെ നമുക്ക് അന്യമായേക്കാം അന്ന് നമ്മുടെ മക്കൾ ഒരിക്കൽ എങ്കിലും അറിയട്ടെ... ഈ ചുവന്ന പെട്ടികളിലൂടെ ലോകം കണ്ട അക്ഷരങ്ങളുടെ നന്മയെ. 


ഷിബു വത്സലൻ