ഈ വന്യമായ നിശ്ശബ്ദതയെ ഞാനേറെ പ്രണയിക്കുന്നു.
കഴിഞ്ഞതൊക്കെയുമൊരു നൊംബരമായ് മനസ്സിലും
ഒന്നിലും തളരാത്തൊരീ ശരീരവുമായെന്റെ
പ്രയാണത്തിലരികിലുണ്ടാവാനെന്റെ
സ്വപ്നങ്ങൾ മാത്രം ബാക്കിയായി.
. . . . . . . . . . . . . . . . . ഷിബു വൽസലൻ
ജീവിതവും ചിലപ്പോൾ ഇങ്ങിനെയാണു. ഒഴുകിയൊഴുകി ഒരു
തീരത്തടിയും. അന്നു കൂടെ നടന്നവരും തുഴഞ്ഞവരും അന്യരാവും. കാലാന്തരത്തിൽ
മണ്ണോടു ചേർന്നു ജ്Iർണാവസ്ത പ്രാപിക്കുംബോഴും ഓർക്കാൻ ഈ നഗ്ന സത്യം
മാത്രേയുള്ളൂ. അക്കരെ കാണുന്നതൊക്കെയും മായയാണെന്നും, ഒക്കെയും
എന്നിലൂടെയായിരുന്നെന്നും. ഇന്ന് കൈവിട്ടു കളഞ്ഞതും നിസ്സാരമായി തള്ളിക്കളഞ്ഞതും വല്ല്യ വിലപിടിപ്പുള്ളതായി മനസ്സിലാവുന്നത് മനസ്സിന്റെ താളം ക്രമപ്പെടുംബോഴാണ്. മനസ്സ് അതിന്റെ അനന്ത വിഹായസ്സിൽ നൃത്തമാടുന്ന നിമിഷങ്ങളിൽ ഒക്കെയും സ്വാർജ്ജിതമായ വികാരോർജ്ജം മുന്നോട്ട് കൊണ്ട് പോവും. എന്നാൽ കാലാന്തരത്തിൽ ഒരു നിമിഷം പിന്നോക്കം നോക്കുമ്പോൾ അമ്പരക്കുന്നു. ഇതാണ് ഭൌതികജീവിതത്തിന്റെ ഒന്നാമത്തെ വലക്കുന്ന പ്രശ്നം.