Labels

  • English
  • മലയാളം എഴുത്ത്
Showing posts with label മലയാളം എഴുത്ത്. Show all posts
Showing posts with label മലയാളം എഴുത്ത്. Show all posts

Tuesday, May 19, 2015

തിരമാലകൾ



തിരമാലകൾ
----------------
അന്നു മഴയായി പെയ്തിറങ്ങിയത്‌ ഹൃദയത്തിൽ നിന്നൊഴുകിയ കണ്ണുനീരായിരുന്നു. കണ്ണുനീരിനു ചുവപ്പ് നിറമായിരുന്നു. മഴത്തുള്ളികളും ചുവന്നിരുന്നു. വരണ്ടു കീറിയ മനോഭൂമിയിൽ കണ്ണുനീർ ഒരരുവിയായി പരന്നൊഴുകി. മനസ്സിൽവികാര സമ്മിശ്രങ്ങളുടെ വേലിയേറ്റം. "എവിടേക്കാ?", പിന്നിൽ നിന്ന് കേട്ട ശബ്ദം പരിചയമുള്ള പോലെ തോന്നി. പിന്തിരിഞ്ഞു നോക്കി. അതെ, എവിടെയോ കണ്ടു മറന്ന മുഖം. ഓർത്തെടുക്കാൻ പറ്റണില്ല... "ആ, എവിടേക്കോ, അറിയില്ല". ഒറ്റ വാക്കിലുത്തരം. "ഹേ, അല്ല്ല, കൃഷ്ണനല്ലേ?", മറു ചോദ്യം!. "അല്ല", ഇഷ്ടല്ലാത്തൊരുത്തരം കൊടുത്തു വേഗത്തിൽ നടന്നു. ഹോ, അനാവശ്യമായ ചോദ്യങ്ങൾ. ചോദ്യങ്ങൾ കേട്ടു മടുത്തു. 

മഴക്കാറിരുണ്ടു കൂടി കറുത്തിരിക്കുന്നു വിണ്ണും, മണ്ണും; മനസ്സും ശരീരവും. മാനത്ത് പൊട്ടുന്ന മിന്നൽ വെളിച്ചത്തിൽ മനസ്സിൽ തെളിഞ്ഞു വരുന്ന രൂപം, അതാരുടെയാണു. എവിടെയ്കാണീ യാത്ര പോവുന്നത് ഞാൻ? ഞാനറിയാതെ എന്നെ പിടിച്ചു വലിച്ചു അജ്ഞാതമായെവിടെയ്ക്കോ കൊണ്ടു പോവുന്നതാരാണു? മനസ്സ് സർവശക്തിയുമാവാഹിച്ചു കടിഞ്ഞാണിലാത്ത കുതിരയെ പോലെ പ്രയാണം തുടരുന്നതെവിടേയ്ക്കാണു? ഞാനറിയാതെ ആരെയാണ്, എന്തിനെയാണീ പിൻതുടരുന്നത്? 

കാറ്റു ശമിച്ചു. വർഷപാതമില്ല. പ്രകൃതി തണുത്തു ശാന്തമായി. മനസ്സും. ചുറ്റിലും അലയടിക്കുന്ന ശാന്തത മാത്രം. എവിടെയാണീ എത്തിയിരിക്കുന്നത്? ചുറ്റിലും നീലാകാശത്തിന്റെ വർണ്ണാഭ മാത്രം. അരുണനില്ലാതെ പകൽ!. ചുറ്റിലും വെളിച്ചം മാത്രം. ആ വെളിച്ചം അനേകായിരം കൈകളുള്ള രശ്മികളാൽ എന്നെ വലയം ചെയ്തിരിക്കുന്നു. ആരോ എന്നെ തലോടുന്നു. എന്റെ ശിരസ്സിൽ ഞാൻ അനുഭവിക്കുന്ന ശീതളിമ, എന്താണത്? പല വർണ്ണങ്ങളാൽ ചുറ്റിലുമുള്ള പ്രകാശം മാറിക്കൊണ്ടേയിരിക്കുന്നു. പറഞ്ഞറിയിക്കാനാവാത്ത ഒരാത്മനിർവൃതി. എന്താണിത്? മറ്റൊന്നും എന്റെയല്ലാന്നുള്ളതും, ഇതാണു, ഇത് മാത്രമാണു സത്യമാണെന്നുമുള്ള വിവേകത്തിൽ എന്നെ നയിച്ചതുമെന്താണു? കനൽ കോരിയിട്ട മനസ്സിനെ മഴത്തുളികൾ കൊണ്ടു നനച്ചതാരാണു? മണലാരണ്യത്തിൽ പെയ്തിറങ്ങിയ വർഷം കരിഞ്ഞു തീയായി മാറുന്നതിനു മുമ്പേ പുൽക്കൊടിത്തുമ്പിനു ജീവൻ കൊടുക്കുന്ന പോലെയെന്റെയീ മാറ്റത്തിനു കാരണമെന്താണ്? ഒന്നും മനസ്സിലാവണില്ല. ഒന്നും.

അതേ, ഞാനറിയാതെ ആ വെളിച്ചതിലേക്കു അലിഞ്ഞലിഞ്ഞൊന്നുചേരുന്നു. ഇത് മാത്രമാണു സത്യം. ഈ സംതൃപ്തി മറ്റൊന്നിനും നല്കാനായിട്ടില്ല ഇത് വരെ. എന്റെ ശിരസ്സിലെ ശൈത്യം എന്നെ മൊത്തത്തിൽ കീഴടക്കിയിരിക്കുന്നു. വിരൽ തുമ്പുകളിൽ പോലും ഞാനനുഭവിക്കുന്ന സ്പന്ദനങ്ങൾ. ഒരു സുവർണ്ണ രശ്മിയാലെന്നെ പ്രകാശം വലയം ചെയ്തിരിക്കുന്നു. ഒന്നുമറിയാതെ എന്നെയീ നിശബ്ധത കീഴടക്കിയിരിക്കുന്നു. ഞാനെന്നൊന്നില്ല എന്റെതായോന്നുമിലാണ് ഞാൻ മനസിലാക്കുന്നു. ഈയൊരു ശാന്തത. ഇത് മാത്രമാണു സത്യം. ഈയൊരു ആത്മസുഖം, അത് മറ്റൊന്നിലുമില്ല.

"എണീക്ക്, ഓഫീസ്സിൽ പോണില്ലേ?." വാതിലിൽ മുട്ട് കേട്ടുണർന്നു. ഒരു നിമിഷം കിടക്കയിൽ നിശബ്ദനായിരുന്നു. ഇത് സ്വപ്നായിരുന്നോ?, തലയിൽ തലോടി നോക്കി. അല്ല സ്വപ്നമല്ല, ശിരസ്സിലെ തണുപ്പെനിക്കു ഇപ്പോഴും അനുഭവിക്കാം. മനസ്സിൽ കുളിർ കാറ്റ് വീശുന്നു. ഭൂതകാലത്തിന്റെ ഭ്രാന്തമായ ജഡത്വം സമ്മാനിച്ച വർത്തമാന വൈകൃതങ്ങൾ കുത്തി നിറച്ച പത്രവുമെടുത്തു കസേരയിലിരുന്നു. മേശയിലിരുന്നു ചൂട് ചായ ഊതിയൂതി കുടിക്കുമ്പോൾ മനസ്സിലെ അലയില്ലാ സമുദ്രത്തിൽ വീണ്ടും തിരമാലകൾക്ക് ജീവൻ വച്ചു.

-------------------------------------------------------ഷിബു വത്സലൻ

Tuesday, September 2, 2014

എന്നിൽ പ്രണയമുണ്ടാകുന്നു


എന്നിൽ പ്രണയമുണ്ടാകുന്നു
വീണ്ടുമൊരരുണകിരണോദയതിനെന്നകതാരിൽ
പ്രണയമുണ്ടാകുന്നു, 
എന്റെ സ്വപ്നങ്ങളെ വഴി മാറ്റി വിട്ടൊരീ
രാവാകുമസുര മനോഹരീ 
നിന്റെ സ്വപ്നങ്ങളാകുമോ താരങ്ങളും
പിന്നെ പാലൊളി തൂകുന്നൊരാ ചന്ദ്ര ബിംബവും.

അരുണകിരണാവലിയാദ്യം പരക്കുമ്പോളറിയാതെ-
യറിയാതെ ഞാനെന്റെ സ്വപ്നങ്ങളെ തലോടുംബൊള-
റിയുന്നു നിന്റെ നഷ്ട വസന്തങ്ങൾ. . . 
ആരൊരുമറിയാതെ നീ ചേർത്തു വച്ചൊരാ 
നൊംബരങ്ങളാഴത്തിലറിയുന്നു, അറിയുന്നു ഞാൻ.

മനസ്സിലുണരുന്നു തുടികൊട്ടിലതിലൂടെയറിയുന്നു നിന്നെഞാൻ,
രാവിനും പകലിനും സമമായതൊക്കെയും ഒന്നു മാത്രം,
മാറ്റം വരുത്തുന്ന വിരഹവുംഅശ്രു കണങ്ങളും.
വീണ്ടുമൊരരുണകിരണോദയതിനെന്നകതാരിൽ
പ്രണയമുണ്ടാകുന്നു, എന്നിൽ പ്രണയമുണ്ടാകുന്നു!

. . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ

Monday, June 23, 2014

ഇനി ഞാനൊന്നുറങ്ങട്ടേ. . . .


മനസ്സിന്റെ താളം തെറ്റാൻ ഒരു നിമിഷം മതിയെന്നു മനസ്സിലാക്കിയിരിക്കുന്നു. . . നിശ്ശയുടെ ഏകാന്തതയാകുന്ന ഈ കാമുകിയെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഇതാണോ ശരിക്കും പ്രണയം? നിലാവൊളിയിൽ എന്റെ വിരിമാറിൽ വിശ്രമിച്ചു നിശ്ശീധിനി വിടപറയുംബോൾ ഓർക്കാൻ കാറ്റു സമ്മാനിച്ചൊരിളം തണുപ്പും രാവിന്റെ അന്ത്യ യാമം വരേയും ഹൃദയത്തിൽ നീ കോരിനിറച്ചൊരു ആശ്വാസ്സ വചനവും അതിന്റെ മാധുര്യവും മാത്രം ബാക്കിയാവുന്നു. വാസ്തവികതയും, സ്വപ്നവും തമ്മിലുള്ള അന്തരമൊന്നും മനസ്സു കാണാൻ ശ്രമിക്കുന്നില്ല. ദൂരെ അരുണാഭ പടരുന്നതു ഞാനറിയുന്നു. ചുട്ടു പൊള്ളുന്ന പകലെത്ര ഞാൻ സഹിച്ചതാ. . . ഇനി വയ്യ. വിടില്ല നിന്നെ ഞാൻ. . . എൻ നിശ്ശാ സുരഭീ. . . നിന്നെ വാരിപ്പുണർന്നു കൊണ്ടു ഞാനീ സ്വപ്ന ലോകത്തിലൂടെ സഞ്ചരിക്കട്ടേ? ക്ഷണികമാത്രമെങ്കിലുമീ സമാധാനത്തിലെൻ മുഖം പൂഴ്ത്തി ഞാനൊന്നുറങ്ങട്ടേ? എനിക്കായി നീ കാവലിരിക്കൂ.
 . . . . . . . . . . . . . . . . . ഷിബു വൽസലൻ

Sunday, June 22, 2014

എന്നെന്നും കൂടെയൊരുമിച്ചു



ഉരുകുന്ന മനസ്സും, ഈ നിലാവിൽ വീണുടയുന്ന കണ്ണുനീർ തുള്ളികളും പറയുന്നതെന്താണു?? കണ്ണീരിനെ നോക്കി രാവു ചിരിച്ചു. ഭൂമി വെറുതെ പല്ലിളിച്ചു. യാത്രിയുടെ അവസ്സാന യാമവും പോയി കഴിഞ്ഞിരിക്കുന്നു. പ്രഭാത സൂര്യന്റെ കിരണങ്ങളെ പേടിയാവുന്ന പോലെ. മനസ്സും ശരീരവും ഏതോ ഒരു പേടിയാൽ ബന്ധിതമാക്കപ്പെട്ടിരിക്കുന്നു. ദൂരെയെവിടെയോ പട്ടികൾ ഓലിയിടുന്നതു കേൾക്കാം. ആരോ ചുവലിൽ വന്നു ചേർന്നിരിക്കുന്നു. കൈകൾ കൊണ്ടു എന്റെ മുഖം വാരിയെടുത്തുമ്മ വയ്ക്കുന്നു. കണ്ണുനീർ വീണു നനഞ്ഞുണങ്ങിയ കവിൾത്തടം ചുണ്ടുകളുടെ ചൂടേറ്റ്‌ വാങ്ങുന്നതു ഞാനറിഞ്ഞു. മനസ്സിലെ സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല. വാക്കുകൾ ബഹിർഗ്ഗമിക്കാനുള്ളതാണു എന്നറിയെതന്നെ അതിനാവുന്നില്ല. നിന്നോടെന്നും ഞാനുണ്ടെന്ന ആ ഒരേയൊരു വാക്കിൽ കാതുകൾ മറ്റു ശബ്ദം കേൾക്കാൻ വിസ്സമ്മതിച്ചു.

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ

മോഹം

പണമുണ്ടാക്കാനുള്ള മോഹം പെരുമ്പാമ്പിനെ പോലെ വരിഞ്ഞു മുറുക്കുമ്പോൾ ബന്ധങ്ങളും സ്നേഹത്തിന്റെ നൈര്മ്മല്ല്യവും അതോടെ നശിക്കുന്നു. സർവ്വതിനും മീതെ പിന്നെ പണമാവുന്നു. അത് കരിംപന പോലെ വളർന്നു ചുറ്റിലുള്ളതിനെ ഒക്കെയും ശുഷ്കമാക്കുന്നു. വിജനതയിലേക്ക് തള്ളി വിടുന്നു. തിരിച്ചൊരു മടക്ക യാത്രക്ക് ചിന്തിക്കുന്നേരം സർവ്വതും മിഥ്യയായിരുന്നു എന്ന വൈകി വന്ന തിരിച്ചറിവും ഉണ്ടാവുന്നു. എല്ലാം ദേവിയുടെ മായ തന്നെ.

Saturday, May 24, 2014

സത്യമതല്ലേ?

"ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖി നീയെൻ ഋതു ദേവതായ്‌ അരികിലെത്തും." . . എന്നെ വാരി പുണരുന്ന ഈ നിശയുടെ തോളിലേക്കു ചായ്ഞ്ഞു ഞാനെൻ ദു:ഖമിറക്കി വയ്ക്കട്ടേ. സർവ്വവും മായയാണെന്നുള്ള തിരിച്ചറിവിൽ നിന്നുളവാകുന്നൊരീ വിവേകത്തിന്മാറിലേക്കു ഞാനും ചായുറങ്ങട്ടേ. 

. . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ

നിത്യ വസന്തം

ഞാനൊരു പൂ മാത്രം ചോദിച്ചു. എന്നാൽ നീയൊരു പൂക്കാലമായെൻ ജീവനിൽ വന്നു നിറഞ്ഞു. . . വസന്തമായി. . . ഋതു ഭേദങ്ങളായി. . . ചുട്ടു പൊള്ളുന്ന മണലാരണ്യത്തിൽ പെയ്തിറങ്ങിയ വർഷം പോലെ!!!

. . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ

Tuesday, May 20, 2014

സ്നേഹബാഷ്പം.

























കൺകളെ പോലെ പ്രകൃതിയും ഈറനണിഞ്ഞിരിക്കുന്നു. നനു നനുത്ത കാറ്റത്തു ഞാനറിഞ്ഞതു മറ്റൊന്നുമായിരുന്നില്ല. ആകെയൊരാശ്വാസ്സം ദൂരെയെവിടെയോ എന്റെ വിളി കാതോർത്തിരിക്കാനൊരാൾ ഉണ്ടെന്നതാണു. മനസ്സിൽ തുടികൊട്ടുയരുന്നു. നന്മയിൽ പൊതിഞ്ഞ സ്നേഹ ബാഷ്പത്താൽ ഞാൻ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. മാനത്തെ തെളി നിലാവൊളിയിൽ ഞാൻ കാണുന്നതെന്നെത്തന്നെയാണോ? നിമിഷമാത്രം കൊണ്ടു മനസ്സു ശാന്തമായി. ആകലെ കാണുന്ന വെളിച്ചം, അതെ, അതു എനിക്കായുള്ളതാകുന്നു. അതിനു വേണ്ടിയായിരുന്നു ഈ ജന്മം മുഴുവൻ ഞാൻ ഉറക്കമിളച്ചിരുന്നതും. ജീവിതം വഴിമുട്ടി നിൽക്കുന്ന ഏതൊരുവനും കച്ചിത്തുരുമ്പായി ദൈവം ഓരൊന്നു കാണിച്ചു കൊടുക്കും. പ്രതീക്ഷയുടെ നൻ വെളിച്ചം. എന്റെ മനസു പതറില്ല. . . തളരില്ല. നിന്നോട്‌ കൂടെ എന്നും ഞാനുണ്ടു എന്ന ആ വാക്കു മാത്രം മതി. അതു എത്ര ദൂരം വരേയും സഞ്ചരിക്കാൻ മനസ്സും ശരീരവും പ്രാപ്തമാക്കുന്നു.

.. . . . . . . . . . . . . ഷിബു വൽസലൻ

Sunday, May 18, 2014

അന്വേന്യം
























നീ മഞ്ഞായുരുകുമ്പോൾ പിടയുന്നതെൻ ഹൃദയമാവുന്നു. നിന്നിലേൽക്കുന്ന ഒരോ മുറിവും അറിയാതെന്നിൽ വേദനയുണ്ടാക്കുമെന്നറിയുന്നില്ലേ? ഞാൻ തന്നെ നീയെന്നു തിരിച്ചറിഞ്ഞതും, ആ കണ്ണുകളിൽ ഞാൻ എന്നെ തന്നെ കണ്ടതും ഒരിക്കൽ ഞാൻ നീ തന്നെ ആവുമെന്നുള്ളതും പ്രകൃതീശ്വരീ നിന്റെ ലീലാ വിലാസ്സങ്ങൾ എന്നല്ലാതൊന്നുമില്ല തന്നെ.

Wednesday, December 25, 2013

നാം ഇനിയെങ്കിലും ഉണരേണ്ടിയിരിക്കുന്നു.

സ്വന്തം നാടിന്റെ പുത്രിയെ ലോക പോലീസ് തുണിയുരിച്ചു പരിശോധിച്ച് കയ്യാമം വച്ചു അധാർമ്മികളുടെ കൂടെയിരുത്തി. ഒരു കൊടും കുറ്റവാളിയെ പോലെ. ഭാരതം എങ്ങിനെ പ്രതികരിച്ചു? അമേരിക്കൻ എംബസ്സിയുടെ ചുറ്റിലും കെട്ടി വച്ച ബാരികെടുകൾ എടുത്തു മാറ്റി നമ്മുടെ പ്രതിഷേധം പ്രകടിപ്പിച്ചു. നാന്നിക്ക് ശമ്പളം കുറച്ചു കൊടുത്താൽ അമേരിക്കയിൽ ഇതാണോ ശിക്ഷ? രാജ്യത്തെ പ്രതിനിധീകരിക്കുന്ന, സർവ്വ ശ്രേഷ്ഠമായ പദവി അലങ്കരിക്കുന്ന ഒരു വനിതാ ഉദ്യോഗസ്ഥയുടെ മേലിൽ ലോക പോലീസ് നടത്തിയ ഈ അക്രമം മാധ്യമങ്ങൾ പ്രതിഷേധാർഹമാക്കി. ഇറ്റലിക്കാർ നാവികർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാൻ അനുവാദം നല്കിയും, തിരിച്ചു വരവിനു ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കുകയും ചെയ്ത ഭാരത നേതൃത്വം, സ്വന്തം മകൾക്ക് നേരിടേണ്ടി വന്ന ഈ അപമാനം എങ്ങിനെ നോക്കി കാണുന്നു? ഏതു രീതിയിൽ പ്രതികരിക്കുന്നു? ഒരു അമേരിക്കൻ സായിപ്പിനോട് വിമാനത്താവളത്തിൽ വച്ചു അപമര്യാദയോടെ പെരുമാരുമോ നമ്മുടെ ഭരണ നേതൃത്വം? നാടിനെയും, സ്വന്തം കുടുംബത്തെയും, സ്വ മക്കളെയും ചവിട്ടി അരച്ചു പണത്തിനും പദവിക്കും പിന്നാലെ പായുന്ന നാടിന്റെ റബ്ബർ നട്ടെല്ല് ഇതല്ല ഇതിലപ്പുറവും കണ്ടാലും പിന്നെയും സംസ്കാര രാഹിത്യം ബാധിച്ച ഭീരുവായ അമേരിക്കൻ ഷണ്ടത്വതിനു മുന്നിൽ ഒചാനിച്ചു നിൽക്കും. മാനം കെട്ടവന്റെ ആസനത്തിലെ ആൽമരം പോലെ. ഭാരതീയരെ, ഉണരൂ.. ഇത് പോലെയുള്ള നിങ്ങളുടെ നിശബ്ദത ഒന്ന് കൊണ്ട് മാത്രം ഈ ലോകത്തിന്റെ പല കോണുകളിലും ഭാരത മക്കൾ ചവിട്ടിഅരക്ക പെടുന്നു.